
‘സുഗമമായയാത്ര’; ഹജ്ജ് കർമ്മത്തിന് ശേഷം കുവൈത്ത് തീർഥാടകരുടെ ആദ്യസംഘം തിരിച്ചെത്തി
First Group of Kuwaiti Pilgrims Returns കുവൈത്ത് സിറ്റി: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ നിന്ന് മടങ്ങിയെത്തിയ കുവൈത്ത് തീർഥാടകരുടെ ആദ്യസംഘം ഇന്നലെ (ഞായറാഴ്ച, ജൂണ്‍ 8) ഉച്ചകഴിഞ്ഞ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലെത്തി. വരും മണിക്കൂറുകളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ തീര്‍ഥാടനം അസാധാരണമാംവിധം നന്നായി സംഘടിപ്പിച്ചതാണെന്ന് തീർഥാടകർ പങ്കുവെച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പുണ്യസ്ഥലങ്ങളിലുടനീളം ടീമുകളെയും ഫീൽഡ് യൂണിറ്റുകളെയും വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ തയ്യാറെടുപ്പുകൾക്ക് അവർ സൗദി അറേബ്യയെ പ്രശംസിച്ചു. നേരത്തെ തിരിച്ചെത്തിയവരിൽ ഒരാളായ ഹജ്ജ് അബ്ദുൾ കരീം അൽ-ലാമി, സുഗമവും സംഘടിതവുമായ അനുഭവത്തിന് നന്ദി പറഞ്ഞു. “ദൈവത്തിനും സൗദി അധികാരികൾക്കും നന്ദി, എല്ലാം എളുപ്പമാക്കി. നടപടിക്രമങ്ങൾ വ്യക്തവും കാര്യക്ഷമവുമായിരുന്നു, മുഴുവൻ യാത്രയും സുഗമമായി നടന്നു,” അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് ഫിഖ്ഹിന്റെ സെക്രട്ടറി ജനറലും സാൽമിയയിലെ സൈൻ അൽ-ആബിദിൻ പള്ളിയുടെ ഇമാമുമായ അബു അൽ-ഖാസിം അൽ-ദിബാജി, ഈ വർഷത്തെ തന്റെ അനുഭവം ഇരുപതിലധികം തവണ താൻ തീർഥാംടനം നടത്തിയതിൽ വച്ച് ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. “ഞാൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും സുഗമമായ ഹജ്ജായിരുന്നു ഇത്. പ്രത്യേകിച്ച് കുവൈത്ത് ഹജ്ജ് കാംപെയ്നുകൾ നൽകുന്ന സേവനങ്ങൾ മികച്ചതായിരുന്നെന്ന്” അദ്ദേഹം പറഞ്ഞു, ധാർമ്മിക പെരുമാറ്റത്തിനും മതപരമായ ആചരണത്തിനും കുവൈത്ത് തീർഥാടകർ ഇപ്പോഴും മാതൃകകളായി വർത്തിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.
Comments (0)