
Kuwait Seize Liquor Bottles കുവൈത്ത് സിറ്റി: രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. ഇരുമ്പ് ഷീറ്റുകളാണെന്ന് ഡിക്ലയർ ചെയ്ത കണ്ടെയ്നറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. ഫ്രാൻസിൽ നിന്ന് ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ എത്തിയ കണ്ടെയ്നറിലാണ് മദ്യം കണ്ടെത്തിയത്. കമ്പനിയുടെ മുൻകാല ഇറക്കുമതി പ്രവർത്തനങ്ങൾ നിരീക്ഷിച്ച കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് തോന്നിയ സംശയമാണ് വൻ വേട്ടയ്ക്ക് വഴിയൊരുക്കിയത്. രേഖകളിൽ ഇരുമ്പ് ഷീറ്റുകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും, വിശദമായ പരിശോധനയിൽ വിവിധ ബ്രാൻഡുകളിലായി 3,144 മദ്യകുപ്പികൾ കണ്ടെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr കസ്റ്റംസ് പരിശോധന വെട്ടിക്കാനായി വളരെ സങ്കീർണ്ണമായ രീതിയിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഡെപ്യൂട്ടി ഹെഡ് സാലിഹ് മുഹമ്മദ് അൽ-ഒമറിന്റെ സാന്നിധ്യത്തിലാണ് കണ്ടെയ്നർ തുറന്നത്. പിടിച്ചെടുത്ത മദ്യശേഖരം തുടർനടപടികൾക്കായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന് കൈമാറി. ഈ കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളുമായി സഹകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ ലംഘിക്കാനുള്ള ഏതൊരു നീക്കത്തെയും കർശനമായി നേരിടുമെന്നും എല്ലാ തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായും കസ്റ്റംസ് അധികൃതർ ആവർത്തിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
നിയമം എല്ലാവർക്കും തുല്യം, ഇളവുകൾ ഇനിയില്ല; റമസാൻ മുന്നോടിയായി സഹകരണ സംഘങ്ങൾക്ക് കുവൈത്ത് മന്ത്രാലയത്തിന്റെ കർശന നിർദേശം
Kuwait Cooperative Affairs കുവൈത്ത് സിറ്റി: വിശുദ്ധ റമസാൻ മാസം അടുത്തിരിക്കെ, രാജ്യത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ അച്ചടക്കവും നിയമവാഴ്ചയും ഉറപ്പാക്കാൻ സാമൂഹിക കാര്യ മന്ത്രാലയം നടപടികൾ ശക്തമാക്കി. ബജറ്റ് തയ്യാറാക്കൽ, ഫണ്ട് വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ സഹകരണ നിയമങ്ങളും മന്ത്രാലയത്തിന്റെ ഉത്തരവുകളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ജനറൽ അസംബ്ലിയുടെ അംഗീകാരം ലഭിക്കുന്നതിന് മുൻപായി വരാനിരിക്കുന്ന ബജറ്റിൽ നിന്ന് തുക മുൻകൂറായി വകമാറ്റാൻ അനുമതി തേടുന്ന ചില സഹകരണ സംഘങ്ങളുടെ രീതി അംഗീകരിക്കാനാവില്ലെന്ന് ഫിനാൻഷ്യൽ ആന്റ് കോഓപ്പറേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ് ഈസ വ്യക്തമാക്കി. ഇളവുകൾ നൽകുന്നതോ അല്ലെങ്കിൽ പ്രത്യേക പ്രതിജ്ഞകൾ സ്വീകരിക്കുന്നതോ ആയ കാലഘട്ടം അവസാനിച്ചുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റമസാൻ മാസം പെട്ടെന്നുണ്ടാകുന്ന ഒന്നല്ലെന്നും അത് മുൻകൂട്ടി അറിയാവുന്ന സീസൺ ആണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അവസാന നിമിഷം ഇളവുകൾ തേടി വരുന്നത് ഭരണസമിതികളുടെ വീഴ്ചയാണെന്ന് ഡോ. സയ്യിദ് ഈസ പറഞ്ഞു. മന്ത്രാലയത്തിന് മേൽ സാമൂഹിക സമ്മർദ്ദം ചെലുത്തി തെറ്റായ തീരുമാനങ്ങൾ എടുപ്പിക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ല. കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുന്നതിൽ പരാജയപ്പെടുന്ന ഭരണസമിതികളുടെ പിഴവുകൾ മറയ്ക്കാൻ മന്ത്രാലയത്തിന് ബാധ്യതയില്ല. പ്രൊഫഷണൽ തൊയീൽ സംസ്കാരവും കോർപ്പറേറ്റ് ഗവേണൻസും ഉറപ്പാക്കാൻ വിവേചനമില്ലാതെ നിയമം നടപ്പിലാക്കും. തിരഞ്ഞെടുക്കപ്പെട്ടതോ നിയമിക്കപ്പെട്ടതോ ആയ എല്ലാ ഭരണസമിതികളും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും ഭരണപരമായ വീഴ്ചകൾക്ക് ഇളവുകൾ പ്രതിഫലമായി നൽകില്ലെന്നും മന്ത്രാലയം ആവർത്തിച്ചു.