ചായ കുടിക്കുന്ന നേരം കൊണ്ട് ദുബായിൽ നിന്ന് ഫുജൈറയിലെത്താം; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ പരീക്ഷണയോട്ടം വിജയം

dubai fujairah etihad rail അബുദാബി/ദുബായ്: യുഎഇയുടെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ചു കൊണ്ട് കൂകിപ്പായാൻ ഒരുങ്ങുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. ദുബായിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാസമയം പകുതിയിലധികം കുറയുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. ദുബായ് – ഫുജൈറയില്‍ കാറിൽ രണ്ട് മണിക്കൂർ എടുക്കുന്ന ദൂരം ട്രെയിനിൽ വെറും 50 മിനിറ്റ് കൊണ്ട് എത്താം. അബുദാബി – ദുബായ് യാത്ര വെറും 57 മിനിറ്റ്, അബുദാബി – ഫുജൈറ: 105 മിനിറ്റ്. യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്, ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, ഇക്കോണമി എന്നിങ്ങനെ വ്യത്യസ്ത തരം സീറ്റുകൾ, സീറ്റുകളിൽ ചാർജിംഗ് പോയിന്റുകളും ഹൈ-സ്പീഡ് വൈഫൈയും ലഭ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ടിക്കറ്റിനായി ക്യൂ നിൽക്കേണ്ടതില്ല, ദുബായിലെ നോൾ (nol) കാർഡ് ടാപ്പ് ചെയ്ത് യാത്ര ചെയ്യാം. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് താഴെ പറയുന്ന സ്റ്റേഷനുകൾ വഴിയായിരിക്കും ആദ്യ സർവീസുകൾ: അബുദാബി: മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായ്: ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഫുജൈറ: അൽ ഹിലാൽ സിറ്റി. രണ്ടാം ഘട്ടത്തിൽ ഷാർജ (യൂണിവേഴ്സിറ്റി സിറ്റി, അൽദൈദ്), റാസൽഖൈമ എന്നിവിടങ്ങളിലും സ്റ്റേഷനുകൾ വരും. ഒരു ട്രെയിനിൽ 400 പേർക്ക് സഞ്ചരിക്കാം. ആകെ 13 ട്രെയിനുകളിൽ 10 എണ്ണം യുഎഇയിൽ എത്തിക്കഴിഞ്ഞു. കടുത്ത ചൂടിനെയും മണൽക്കാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഡീസൽ-ഇലക്ട്രിക് ഹൈബ്രിഡ് എൻജിനുകളാണ് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റമാണ് (ETCS) ഇതിൽ സജ്ജമാക്കിയിരിക്കുന്നത്. ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരീക്ഷണയോട്ടം പൂർണ്ണ വിജയമായിരുന്നു. വരും മാസങ്ങളിൽ തന്നെ പൊതുജനങ്ങൾക്ക് ട്രെയിൻ യാത്ര ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

ജീവനക്കാർക്ക് 30% ശമ്പളവർധന, മാനേജർമാർക്ക് എസ്‌യുവി കാറുകൾ; വമ്പൻ പ്രഖ്യാപനവുമായി യുഎഇയിലെ ഈ മലയാളി കമ്പനി

Salary Hike UAE ദുബായ്: പ്രമുഖ മലയാളി സംരംഭകൻ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ബിസിസി (BCC) ഗ്രൂപ്പ് ഇന്റർനാഷണൽ തങ്ങളുടെ ജീവനക്കാർക്കായി വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ വളർച്ചയിൽ പങ്കാളികളായ ജീവനക്കാർക്ക് ശമ്പളവർധനയും സമ്മാനങ്ങളും നൽകിക്കൊണ്ട് മാതൃകയാവുകയാണ് ഈ മലയാളി ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധന നടപ്പിലാക്കും. കമ്പനിയിലെ എല്ലാ മാനേജർമാർക്കും പ്രീമിയം എസ്‌യുവി (SUV) കാറുകൾ സമ്മാനമായി നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാസവേതനത്തിന് പുറമെ ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതെന്ന് ചെയർമാൻ അംജദ് സിതാര വ്യക്തമാക്കി.  നിർമ്മാണം, മാൻപവർ, ഫസിലിറ്റീസ് മാനേജ്‌മെന്റ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലായി യുഎഇയിൽ മാത്രം 20,000-ത്തിലധികം ജീവനക്കാരാണ് ഗ്രൂപ്പിനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 130 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. അടുത്തിടെ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ബിസിസി സ്വന്തമാക്കിയിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് 100 ശതമാനം കമ്മീഷൻ നൽകുന്ന വിപ്ലവകരമായ ബിസിനസ് രീതിയും ഗ്രൂപ്പ് അവതരിപ്പിച്ചിട്ടുണ്ട്. യുഎഇക്ക് പുറമെ ഇന്ത്യ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും ബിസിസി ഗ്രൂപ്പിന് ശക്തമായ ബിസിനസ് സാന്നിധ്യമുണ്ട്. സാധാരണക്കാരനായി ഗൾഫിലെത്തി കഠിനാധ്വാനത്തിലൂടെ വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അംജദ് സിതാരയുടെ ഈ നീക്കം പ്രവാസി ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

തണലായി ‘കേളി’; വിമാനത്തിൽ വെച്ച് അന്തരിച്ച പ്രവാസി സത്യന്‍റെ കുടുംബത്തിന് സഹായധനം കൈമാറി

expat Sathyan തൃശൂർ: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് അന്തരിച്ച റിയാദിലെ കേളി പ്രവർത്തകൻ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ട് കൈമാറി. തൃശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് തുക കൈമാറിയത്. റിയാദിലെ ശുമൈസി ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന സത്യൻ, ആഞ്ജിയോഗ്രാം പൂർത്തിയാക്കിയ ശേഷമാണ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തൃശൂർ പോർക്കളം പള്ളിക്കര സ്വദേശിയാണ് സത്യൻ. കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും, പൊതുസമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടുമാണ് കുടുംബത്തിന് കൈമാറിയത്. കേളി രക്ഷാധികാരി സമിതി അംഗവും എൻ.ആർ.കെ. കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group