Market Violations; റമദാൻ മാസത്തിന് മുന്നോടിയായി കുവൈറ്റിലെ വിപണികളിലും ചില്ലറ വിൽപന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് മന്ത്രാലയം പ്രത്യേക പരിശോധനാ കാമ്പയിനുകൾ ആരംഭിച്ചത്. കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം ഡയറക്ടർ ഫൈസൽ അൽ അൻസാരിയാണ് പരിശോധനകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഈത്തപ്പഴം, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ചില ഉൽപ്പന്നങ്ങൾക്ക് തൂക്കക്കുറവുണ്ടെന്നും പലതിലും ഉത്പാദന രാജ്യം (Country of origin) വ്യക്തമാക്കുന്ന ലേബലുകൾ ഇല്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ ചില കശാപ്പുശാലകളിൽ ഉപഭോക്താക്കൾക്കായി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും നടപടിയെടുത്തു. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും 1,000 ദീനാർ മുതൽ 3,000 ദീനാർ വരെ (ഏകദേശം 2.7 ലക്ഷം മുതൽ 8.1 ലക്ഷം വരെ ഇന്ത്യൻ രൂപ) പിഴ ഈടാക്കുമെന്ന് അൽ അൻസാരി മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr കുറ്റം ആവർത്തിക്കുകയോ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തുകയോ ചെയ്താൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിക്കും.
റമസാൻ കാലയളവിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നത് തടയാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
കുവൈത്തിലെ പ്രമുഖ സ്ട്രീറ്റ് പൂർണ്ണമായും അടച്ചിടുന്നു; യാത്രക്കാർ ശ്രദ്ധിക്കുക
Street Closure Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ കൈഫാൻ (Kifan) ഏരിയയിലുള്ള അലക്സാണ്ട്രിയ സ്ട്രീറ്റ് അറ്റകുറ്റപ്പണികൾക്കായി പൂർണ്ണമായും അടച്ചിടുന്നു. 2026 ഫെബ്രുവരി 11 ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ റോഡ് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സൂയസ് സ്ട്രീറ്റ് ജംഗ്ഷൻ മുതൽ ജഹ്‌റ സ്ട്രീറ്റ് (80) വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. ഫെബ്രുവരി 11 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന നിയന്ത്രണം ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 6 മണി വരെ തുടരും. ഈ കാലയളവിൽ യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്നും നിർമ്മാണ മേഖലയ്ക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഖേദം പ്രകടിപ്പിക്കുകയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
നിയമം എല്ലാവർക്കും തുല്യം, ഇളവുകൾ ഇനിയില്ല; റമസാൻ മുന്നോടിയായി സഹകരണ സംഘങ്ങൾക്ക് കുവൈത്ത് മന്ത്രാലയത്തിന്റെ കർശന നിർദേശം
Kuwait Cooperative Affairs കുവൈത്ത് സിറ്റി: വിശുദ്ധ റമസാൻ മാസം അടുത്തിരിക്കെ, രാജ്യത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ അച്ചടക്കവും നിയമവാഴ്ചയും ഉറപ്പാക്കാൻ സാമൂഹിക കാര്യ മന്ത്രാലയം നടപടികൾ ശക്തമാക്കി. ബജറ്റ് തയ്യാറാക്കൽ, ഫണ്ട് വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ സഹകരണ നിയമങ്ങളും മന്ത്രാലയത്തിന്റെ ഉത്തരവുകളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ജനറൽ അസംബ്ലിയുടെ അംഗീകാരം ലഭിക്കുന്നതിന് മുൻപായി വരാനിരിക്കുന്ന ബജറ്റിൽ നിന്ന് തുക മുൻകൂറായി വകമാറ്റാൻ അനുമതി തേടുന്ന ചില സഹകരണ സംഘങ്ങളുടെ രീതി അംഗീകരിക്കാനാവില്ലെന്ന് ഫിനാൻഷ്യൽ ആന്റ് കോഓപ്പറേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ് ഈസ വ്യക്തമാക്കി. ഇളവുകൾ നൽകുന്നതോ അല്ലെങ്കിൽ പ്രത്യേക പ്രതിജ്ഞകൾ സ്വീകരിക്കുന്നതോ ആയ കാലഘട്ടം അവസാനിച്ചുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റമസാൻ മാസം പെട്ടെന്നുണ്ടാകുന്ന ഒന്നല്ലെന്നും അത് മുൻകൂട്ടി അറിയാവുന്ന സീസൺ ആണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അവസാന നിമിഷം ഇളവുകൾ തേടി വരുന്നത് ഭരണസമിതികളുടെ വീഴ്ചയാണെന്ന് ഡോ. സയ്യിദ് ഈസ പറഞ്ഞു. മന്ത്രാലയത്തിന് മേൽ സാമൂഹിക സമ്മർദ്ദം ചെലുത്തി തെറ്റായ തീരുമാനങ്ങൾ എടുപ്പിക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ല. കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുന്നതിൽ പരാജയപ്പെടുന്ന ഭരണസമിതികളുടെ പിഴവുകൾ മറയ്ക്കാൻ മന്ത്രാലയത്തിന് ബാധ്യതയില്ല. പ്രൊഫഷണൽ തൊയീൽ സംസ്കാരവും കോർപ്പറേറ്റ് ഗവേണൻസും ഉറപ്പാക്കാൻ വിവേചനമില്ലാതെ നിയമം നടപ്പിലാക്കും. തിരഞ്ഞെടുക്കപ്പെട്ടതോ നിയമിക്കപ്പെട്ടതോ ആയ എല്ലാ ഭരണസമിതികളും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും ഭരണപരമായ വീഴ്ചകൾക്ക് ഇളവുകൾ പ്രതിഫലമായി നൽകില്ലെന്നും മന്ത്രാലയം ആവർത്തിച്ചു.