
Medicine prices in UAE അബുദാബി: യുഎഇയിൽ മരുന്നുകളുടെ വില പുനർനിര്ണയിക്കാനും അവശ്യ മരുന്നുകൾ രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിലവിൽ വിദേശ വിപണികളെ അപേക്ഷിച്ച് യുഎഇയിൽ മരുന്ന് വില കൂടുതലാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഫെഡറൽ നാഷണൽ കൗൺസിലിൽ (FNC) ഈ വിഷയം ചർച്ചയായത്. മരുന്ന് വില കുറയ്ക്കുന്നതിനും വിപണി നിയന്ത്രിക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഉന്നതതല സമിതി രൂപീകരിച്ചു. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനാണ് മുൻഗണന. അവശ്യ മരുന്നുകൾ യുഎഇയിൽ തന്നെ നിർമ്മിക്കാൻ പ്രാദേശിക കമ്പനികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഇത് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും വില കുറയ്ക്കാനും സഹായിക്കും. സർക്കാർ വാങ്ങുന്ന മരുന്നുകളുടെ വിലയും സ്വകാര്യ ഫാർമസികളിലെ വിലയും തമ്മിലുള്ള വലിയ വ്യത്യാസം പരിഹരിക്കും. ഫാർമസികളിൽ മരുന്നുകൾക്ക് ഏകീകൃത വില ഉറപ്പാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തും. യുഎഇയിൽ നിർമ്മിക്കുന്ന മരുന്നുകൾ ആഗോള നിലവാരമുള്ളതാണെന്നും പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് രാജ്യത്തിന്റെ ഔഷധ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും എഫ്എൻസി അംഗം നാമ അൽ ഷർഹാൻ പറഞ്ഞു. മരുന്ന് വിലയിൽ സുതാര്യത ഉറപ്പാക്കണമെന്നും സാധാരണക്കാരായ രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കണമെന്നുമുള്ള പാർലമെന്റ് അംഗങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ ഉടൻ തന്നെ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
യുഎഇയിൽ ട്രെയിൻ യുഗം; ആദ്യ യാത്ര അബുദാബിയിൽ നിന്ന് ദുബായ് വഴി ഫുജൈറയിലേക്ക്, യാത്രാസമയത്തിൽ വൻ കുറവ്
etihad rail അബുദാബി: യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കാണ് ട്രെയിനിന്റെ കന്നി യാത്ര നിശ്ചയിച്ചിരിക്കുന്നത്. റോഡ് മാർഗമുള്ള യാത്രയെ അപേക്ഷിച്ച് പകുതിയോളം സമയം ലാഭിക്കാൻ പുതിയ ട്രെയിൻ യാത്ര സഹായിക്കും. അബുദാബി – ദുബായ്: വെറും 50 മിനിറ്റ് (നിലവിൽ റോഡ് മാർഗ്ഗം 1.5 മുതൽ 2 മണിക്കൂർ വരെ). അബുദാബി – ഫുജൈറ: വെറും 100 മിനിറ്റ് (1 മണിക്കൂർ 40 മിനിറ്റ്). ആദ്യ ഘട്ടത്തിലെ സ്റ്റേഷനുകൾ: അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ഫുജൈറ സകംകം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ പായുന്ന ഇത്തിഹാദ് റെയിലിൽ അത്യാധുനിക സൗകര്യങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഒരു ട്രെയിനിൽ 400 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ. വിശാലമായ സീറ്റുകൾ, ചാർജിങ് പോയിന്റുകൾ, വൈഫൈ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ. ട്രെയിനിനുള്ളിൽ തന്നെ പ്രാർഥനാ മുറികൾ ലഭ്യമാണ്. ട്രെയിൻ ഗതാഗതം സജീവമാകുന്നതോടെ റോഡിലെ തിരക്ക് കുറയുകയും കാർബൺ മലിനീകരണം ഗണ്യമായി താഴുകയും ചെയ്യും. വിവിധ എമിറേറ്റുകൾ തമ്മിലുള്ള വാണിജ്യ-വിനോദസഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടാൻ ഇത് വഴിയൊരുക്കും. നിലവിൽ 11 സ്റ്റേഷനുകളാണ് നിർമ്മാണത്തിലുള്ളത്. ടിക്കറ്റ് നിരക്കും സർവീസ് തുടങ്ങുന്ന കൃത്യമായ തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 മുതൽ രാജ്യത്ത് ഇത്തിഹാദ് റെയിൽ വഴി ചരക്കുഗതാഗതം വിജയകരമായി നടന്നു വരുന്നുണ്ട്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 91 നിലവാരത്തിൽ; എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക്, ആശങ്കയിൽ പ്രവാസികളും വിപണിയും
indian Rupee falls ന്യൂഡൽഹി: ആഗോള വിപണിയിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെട്ടതും മൂലം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ ഒരു യുഎസ് ഡോളറിന് 91 രൂപ എന്ന നിലവാരത്തിലേക്ക് മൂല്യം താഴ്ന്നു. 2025 ഡിസംബറിൽ രേഖപ്പെടുത്തിയ 91.14 എന്ന ഏറ്റവും കുറഞ്ഞ നിരക്കിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ഇപ്പോൾ രൂപ. ജനുവരിയിൽ മാത്രം വിദേശ നിക്ഷേപകർ 29,315 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇത് വിപണിയിൽ ഡോളറിന്റെ ആവശ്യം വർദ്ധിപ്പിച്ചു. ഗ്രീൻലാൻഡ് തർക്കത്തിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള വ്യാപാര രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ചു. അമേരിക്കയിലെ ശക്തമായ തൊഴിൽ വിപണിയും ഉയർന്ന പലിശനിരക്കും ഡോളറിനെ കൂടുതൽ കരുത്തുറ്റതാക്കി. വിപണിയിലെ അനിശ്ചിതത്വം കാരണം നിക്ഷേപകർ ഓഹരികളിൽ നിന്ന് സ്വർണം, യുഎസ് ട്രഷറി ബോണ്ടുകൾ എന്നിവയിലേക്ക് മാറുന്നതും രൂപയെ ബാധിച്ചു.