
Emirati Youths ദുബായ്: യുഎഇയിലെ സ്വദേശി യുവാക്കളുടെ തൊഴിൽ മുൻഗണനകളിൽ വലിയ മാറ്റം സംഭവിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ശമ്പളത്തിനും സ്ഥാനപ്പേരുകൾക്കും അപ്പുറം മാനസിക ഉല്ലാസത്തിനും മാന്യമായ തൊഴിലന്തരീക്ഷത്തിനുമാണ് ഇന്നത്തെ യുവാക്കൾ മുൻഗണന നൽകുന്നതെന്ന് അൽ ഫുത്തൈം ഗ്രൂപ്പിന് വേണ്ടി യൂഗോവ് (YouGov) നടത്തിയ സർവ്വേ വ്യക്തമാക്കുന്നു. 18 മുതൽ 25 വയസുവരെയുള്ള അഞ്ഞൂറിലധികം എമിറാത്തി യുവാക്കൾക്കിടയിലാണ് സർവ്വേ നടത്തിയത്. 53 ശതമാനം പേരും ജോലിക്ക് പുറമെ വ്യക്തിജീവിതത്തിന് സമയം ലഭിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. 51 ശതമാനം പേർ മികച്ച പെരുമാറ്റവും പിന്തുണയും ലഭിക്കുന്ന തൊഴിലിടം ആഗ്രഹിക്കുന്നു. നൂതനമായ പ്രവർത്തനങ്ങൾ, തുടർച്ചയായ പഠനം, മികച്ച നേതൃത്വം എന്നിവ അത്യാവശ്യമാണെന്ന് 80 ശതമാനം യുവാക്കളും അഭിപ്രായപ്പെടുന്നു. കരിയർ തെരഞ്ഞെടുക്കുന്നതിൽ ഇപ്പോഴും കുടുംബത്തിനാണ് വലിയ സ്വാധീനമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. യുവാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാണ്: കുടുംബം (46%), ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ (37%). സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ (33%), കരിയർ മെന്റർമാർ (31%). പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും (90%) വ്യക്തമായ കരിയർ പ്ലാൻ ഇല്ലാത്തവരാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഇതിൽ 80 ശതമാനം പേരും സ്വന്തം താൽപ്പര്യത്തേക്കാൾ കുടുംബത്തിന്റെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് ഉപരിപഠന മേഖല തെരഞ്ഞെടുക്കുന്നത്. സ്വദേശി പ്രതിഭകളെ ആകർഷിക്കണമെങ്കിൽ കമ്പനികൾ പരമ്പരാഗത രീതികൾ മാറ്റേണ്ടതുണ്ടെന്ന് ഈ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. ശമ്പളത്തിനപ്പുറം ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന കമ്പനികൾക്കേ പുതിയ തലമുറയെ കൂടെ നിർത്താൻ സാധിക്കൂ. ഇതിന്റെ ഭാഗമായി സർക്കാർ പ്രതിനിധികളും സ്വകാര്യ മേഖലയിലെ പ്രമുഖരും അക്കാദമിക് വിദഗ്ധരും ചേർന്ന് ചർച്ചകൾ സംഘടിപ്പിക്കുകയും യുവാക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
പുതുവർഷം ഭാഗ്യവർഷം; അടിച്ചു മോനെ… ബിഗ് ടിക്കറ്റില്‍ ഇത്തവണ പ്രവാസി നേടിയത് കോടികള്‍
Big Ticket അബുദാബി: പുതുവർഷത്തിലെ ആദ്യ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 ദശലക്ഷം ദിർഹം (ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കി ദുബായിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിനി. സീരീസ് 282 നറുക്കെടുപ്പിൽ അന്നാ ലീ ഗയോംഗൻ എന്ന യുവതിയാണ് ഈ വൻ തുകയ്ക്ക് അർഹയായത്. ഡിസംബർ 21-ന് എടുത്ത ‘074090’ എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പ് വേദിയിൽ നിന്ന് ഷോ അവതാരകരായ റിച്ചാർഡും ബുഷ്‌റയും അന്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആദ്യ രണ്ട് തവണയും അവർ കോൾ എടുത്തില്ല. തുടർന്ന്, “അന്നയെ ആർക്കെങ്കിലും അറിയാമെങ്കിൽ ഫോൺ എടുക്കാൻ പറയൂ” എന്ന് റിച്ചാർഡ് തമാശരൂപേണ തത്സമയ സംപ്രേഷണത്തിനിടെ പറഞ്ഞു. ഒടുവിൽ ബിഗ് ടിക്കറ്റ് ടീം അവരെ ബന്ധപ്പെട്ടപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ സമ്മാനം തനിക്ക് ലഭിച്ച വിവരം അന്ന അറിഞ്ഞത്. കഴിഞ്ഞ 15 വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന അന്ന ഒരു സീനിയർ അക്കൗണ്ട് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. വർഷങ്ങളായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുള്ള അന്ന ഇത്തവണ തനിച്ച് ടിക്കറ്റ് വാങ്ങുകയായിരുന്നു. വിജയവിവരമറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ലെന്ന് അന്ന പ്രതികരിച്ചു. പുതുവർഷം ആരംഭിക്കാൻ ഇതിലും മികച്ച മറ്റൊരു മാർഗ്ഗമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ അപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു
Malayali family die accident റിയാദ്: മദീനയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരാണ് മരിച്ചത്. അപകടം ഉംറയ്ക്ക് ശേഷം മദീനയിലേക്കുള്ള യാത്രയ്ക്കിടെ സകുടുംബം ഉംറ നിർവഹിച്ച ശേഷം മക്കയിൽ നിന്ന് മദീന സന്ദർശനത്തിനായി പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം ജിദ്ദ – മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്തുവെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു ഭാര്യയും മക്കളും. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. മൂന്ന് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മറ്റു മൂന്ന് മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു. ഇവരെ മദീനയിലെ കിങ് ഫഹദ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലും മറ്റ് നിയമനടപടികൾക്കുമായി രംഗത്തുണ്ട്.
‘നടന്നത് കനത്ത ആക്രമണം’; മഡുറോയും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണം
Venezuela’s Maduro വാഷിങ്ടൻ/കാരക്കാസ്: ആഗോള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും യു.എസ് സൈന്യം പിടികൂടി. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ നടത്തിയ അതിശക്തമായ ബോംബാക്രമണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വെനസ്വേലയ്ക്ക് പുറത്തേക്ക് മാറ്റിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ 1.50-ഓടെയാണ് വെനസ്വേലയെ നടുക്കിയ സ്ഫോടനങ്ങൾ ആരംഭിച്ചത്. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന സൈനിക താവളങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആകാശത്ത് യുഎസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറക്കുന്നത് കണ്ടതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനങ്ങളെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ തെരുവുകളിലേക്ക് ഇറങ്ങിയോടി. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്ന ട്രംപിന്റെ ദീർഘകാലത്തെ ആവശ്യത്തിന് പിന്നാലെയാണ് ഈ സൈനിക നടപടി. നേരത്തെ വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മഡുറോ സർക്കാരിനെതിരെ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. മഡുറോയെ പിടികൂടിയ സാഹചര്യത്തിൽ വെനസ്വേലയ്‌ക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതായി റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീ.വെനസ്വേലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി പറഞ്ഞു. രാജ്യം മുഴുവൻ സൈന്യത്തെ വിന്യസിക്കാൻ വെനസ്വേലൻ പ്രതിരോധമന്ത്രി വ്ലാഡിമിർ പാഡ്രിനോ ലോപ്പസ് നിർദേശം നൽകി. ‘‘ പ്രസിഡന്റും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണം’’–വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.