ലഹരിക്കെതിരെ കുവൈത്ത്: ചികിത്സയും നിയമവും സംയോജിപ്പിച്ചുള്ള പുതിയ പ്രതിരോധ സംവിധാനം

Drug abuse Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ആരോഗ്യരംഗത്തെയും നിയമരംഗത്തെയും കോർത്തിണക്കിക്കൊണ്ടുള്ള വിപുലമായ പദ്ധതികളുമായി കുവൈത്ത് മുന്നോട്ട്. ലഹരിക്ക് അടിമപ്പെട്ടവരെ വെറുമൊരു കുറ്റവാളിയായി കാണുന്നതിന് പകരം, അവർക്ക് ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. അടുത്തിടെ നടപ്പിലാക്കിയ ‘ഡിക്രി നിയമം നം. 195/2025’ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. ശിക്ഷിക്കുന്നതിനേക്കാൾ ലഹരി വിമുക്തിക്ക് പ്രാധാന്യം നൽകുന്ന രീതിയാണിത്. ചികിത്സ, പ്രതിരോധം, സുരക്ഷ, നിയമനിർമ്മാണം എന്നിവയെ സംയോജിപ്പിക്കുന്നത് ലഹരി വിപത്തിനെ നേരിടാൻ കൂടുതൽ ഫലപ്രദമാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലഹരി ഉപയോഗത്തെ ഒരു വിട്ടുമാറാത്ത രോഗമായി കണ്ട്, ശാസ്ത്രീയമായ രീതിയിലൂടെ അതിൽ നിന്ന് മോചനം നൽകുകയാണ് സർക്കാർ ചെയ്യുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്റർ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സെന്റർ ഡയറക്ടർ ഡോ. ഹുസൈൻ അൽ ഷാട്ടി പറഞ്ഞു. ശരീരത്തിൽ നിന്ന് ലഹരിയുടെ അംശം നീക്കം ചെയ്യുന്ന ‘ഡീടോക്സിഫിക്കേഷൻ’ മുതൽ മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്ന പുനരധിവാസ പ്രവർത്തനങ്ങൾ വരെ ഇവിടെ ലഭ്യമാണ്. വിവിധ വാർഡുകളിലായി 500-ലധികം ബെഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രാരംഭ ചികിത്സാ ഘട്ടങ്ങൾക്കായി പഴയ കെട്ടിടവും, തുടർചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടവുമാണ് ഉപയോഗിക്കുന്നത്. സാമൂഹിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം ലഹരി വിമുക്തമായ ഒരു യുവതലമുറയെ വളർത്തിയെടുക്കുക എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

സ്ത്രീ വേഷം കെട്ടി വീഡിയോ ദൃശ്യം പ്രചരിപ്പിച്ചു; ഇന്ത്യൻ പ്രവാസികൾക്കെതിരെ കുവൈത്ത്

Indian Cross Dresser Arrest കുവൈത്ത് സിറ്റി: പൊതു ധാർമ്മികതയ്ക്കും സാമൂഹിക മൂല്യങ്ങൾക്കും വിരുദ്ധമായ രീതിയിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഇന്ത്യൻ പ്രവാസികൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. മുത്‌ല മേഖലയിലെ ഒരു കാംപിൽ വെച്ച് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇവരെ പിടികൂടിയത്. ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും സൈബർ ക്രൈം വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. മുത്‌ലയിലെ ക്യാമ്പിൽ വെച്ച് ഒരു കൂട്ടം ഇന്ത്യക്കാർ സ്ത്രീ വേഷം കെട്ടിയും രാജ്യത്തെ നിയമങ്ങൾക്കും സാമൂഹിക വ്യവസ്ഥിതിക്കും നിരക്കാത്ത രീതിയിലും പെരുമാറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. നിരീക്ഷണത്തിലായിരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ട് ഉടമയെ ആദ്യം തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും വീഡിയോയിലുള്ളവർ തന്റെ കൂടെയുള്ളവർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.  തുടർന്ന് നടത്തിയ പരിശോധനയിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മറ്റെല്ലാ വ്യക്തികളെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതു ധാർമ്മികത ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുന്നത് കുവൈറ്റിൽ ശിക്ഷാർഹമാണ്. രാജ്യത്തെ സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങളെ കർശനമായി നിരീക്ഷിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പുതുവർഷം: കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് ഒന്നരലക്ഷത്തിലധികം പേർ

Kuwait airport കുവൈത്ത് സിറ്റി: 2026-ലെ പുതുവർഷ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്. മൂന്ന് ദിവസത്തെ അവധി കാലയളവിൽ 1,033 വിമാനങ്ങളിലായി 1,54,000 യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണ്ട് സിവിൽ ഏവിയേഷൻ അതോറിറ്റി (PACA) നടപ്പിലാക്കിയ കൃത്യമായ പ്രവർത്തന പദ്ധതിയാണ് സുഗമമായ യാത്ര ഉറപ്പാക്കിയത്. അവധി ദിനങ്ങളിൽ 516 ആഗമന സർവീസുകളും 517 പുറപ്പെടൽ സർവീസുകളുമാണ് നടന്നതെന്ന് സിവിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ, മറ്റ് സേവന ദാതാക്കൾ എന്നിവരുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഗേറ്റുകൾ, ട്രാൻസിറ്റ് മേഖലകൾ, അറൈവൽ-ഡിപ്പാർച്ചർ ഹാൾ എന്നിവിടങ്ങളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി. തിരക്ക് ഒഴിവാക്കാൻ വിവിധ ടെർമിനലുകളിലായി വിമാനങ്ങളുടെ സമയം കൃത്യമായി ക്രമീകരിച്ചു. അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലെ എല്ലാ വകുപ്പുകളും ഉയർന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പുതുവർഷ ആഘോഷങ്ങൾക്കായി കുവൈറ്റിൽ നിന്നുള്ള യാത്രക്കാർ പ്രധാനമായും തെരഞ്ഞെടുത്തത് ദുബായ്, ഇസ്താംബുൾ, ജിദ്ദ, കെയ്‌റോ, ലണ്ടൻ എന്നീ നഗരങ്ങളെയാണ്. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെങ്കിലും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ കാരണം വലിയ തടസ്സങ്ങളില്ലാതെ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചുവെന്നും അതോറിറ്റി വ്യക്തമാക്കി. വരും വർഷങ്ങളിലും വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായി വിമാനത്താവളത്തിലെ സേവനങ്ങളും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമലംഘനം: കുവൈത്തിൽ നിന്ന് കഴിഞ്ഞവർഷം നാടുകടത്തിയത് 39,000-ത്തിലധികം പ്രവാസികളെ

Deportation Kuwait കുവൈത്ത് സിറ്റി: പൊതുതാൽപ്പര്യം മുൻനിർത്തിയും നിയമലംഘനങ്ങൾ നടത്തിയതിനും കഴിഞ്ഞ 2025-ൽ കുവൈത്തിൽ നിന്ന് 39,487 പ്രവാസികളെ നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മയക്കുമരുന്ന് ഉപയോഗം, ലഹരിവസ്തുക്കളുടെ കടത്ത്, രാജ്യത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇത്രയും പേരെ പുറത്താക്കിയത്. കർശന നടപടികളുമായി അധികൃതർ നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കുവൈറ്റ് സ്വീകരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പൊതുസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമുള്ള അധികൃതരുടെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നത്.  ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് നാടുകടത്തൽ ഉത്തരവുകൾ പുറപ്പെടുവിച്ചത്. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ ഏകോപിത പരിശോധനയിലൂടെയാണ് നിയമലംഘകരെ പിടികൂടിയത്. കുടുംബങ്ങളെയും ബാധിച്ചു നാടുകടത്തപ്പെട്ടവരിൽ പലരും കുടുംബത്തോടൊപ്പം കുവൈറ്റിൽ കഴിഞ്ഞിരുന്നവരാണ്. കുടുംബാംഗങ്ങളുടെ താമസരേഖ നാടുകടത്തപ്പെട്ട വ്യക്തിയുടെ സ്പോൺസർഷിപ്പിലായതിനാൽ, പ്രധാനി പുറത്താക്കപ്പെടുന്നതോടെ കുടുംബാംഗങ്ങളും രാജ്യം വിടേണ്ടി വന്നു. ഓരോ കുടുംബത്തിന്റെയും വിസാ പദവി പരിശോധിച്ച ശേഷമാണ് ഇത്തരം കേസുകളിൽ തീരുമാനമെടുത്തതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

ജിസിസി കസ്റ്റംസ് ഡിജിറ്റലാകുന്നു; വിവര കൈമാറ്റത്തിനായി ഇലക്ട്രോണിക് ലിങ്കേജ് പദ്ധതിക്ക് തുടക്കം

Electronic linkage project കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ കസ്റ്റംസ് വിഭാഗങ്ങൾ തമ്മിലുള്ള വിവര കൈമാറ്റം എളുപ്പമാക്കുന്നതിനുള്ള ‘ഇലക്ട്രോണിക് ലിങ്കേജ്’ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായി. കസ്റ്റംസ് ഡിക്ലറേഷൻ രേഖകളും മറ്റ് അനുബന്ധ രേഖകളും ഡിജിറ്റലായി കൈമാറാൻ ഈ സംവിധാനം സഹായിക്കും. ജിസിസി രാജ്യങ്ങളിലെ കസ്റ്റംസ് ഭരണകൂടങ്ങൾക്കിടയിൽ സുരക്ഷിതമായും വേഗത്തിലും വിവരങ്ങൾ പങ്കുവെക്കാൻ ഈ ഏകീകൃത ശൃംഖല വഴി സാധിക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ആഭ്യന്തര വ്യാപാരം കൂടുതൽ ലളിതമാക്കാനും കാലതാമസം ഒഴിവാക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. കസ്റ്റംസ് നടപടിക്രമങ്ങളിൽ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുക എന്നതും ജിസിസി കസ്റ്റംസ് യൂണിയന്റെ ലക്ഷ്യമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കസ്റ്റംസ് സംവിധാനത്തെ നവീകരിക്കുന്നതിലൂടെ പ്രവർത്തനക്ഷമതയും സുരക്ഷയും വർദ്ധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ജിസിസി കസ്റ്റംസ് യൂണിയന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായുള്ള തന്ത്രപ്രധാനമായ നീക്കമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. എല്ലാ അംഗരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിലൂടെ ഒരു സംയോജിത ഡിജിറ്റൽ കസ്റ്റംസ് സംവിധാനം കെട്ടിപ്പടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group