
Unemployment insurance scheme UAE അബുദാബി: യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം മലയാളികൾ ഉൾപ്പെടെ 18,000 പേർക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചു. മൊത്തം 28.9 കോടി ദിർഹമാണ് ഈ ഇനത്തിൽ വിതരണം ചെയ്തത്. ശരാശരി 9,000 ദിർഹത്തിന് മുകളിലാണ് ഒരാൾക്ക് ലഭിച്ച ആനുകൂല്യം, ചിലർക്ക് 20,000 ദിർഹം വരെ ലഭിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ ആദ്യവർഷം തന്നെ 68 ലക്ഷം പേർ ചേർന്നു. നിലവിൽ സ്വകാര്യമേഖലയിലെ 88.38% പേരും പദ്ധതിയിൽ ചേർന്നിട്ടുണ്ട് എന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണി കരുത്തുറ്റതാക്കാനും ജോലി നഷ്ടപ്പെടുന്ന കാലയളവിലും കുടുംബത്തോടൊപ്പം മാന്യമായി ജീവിക്കാൻ വരുമാനം ഉറപ്പാക്കാനും ഈ സമയം മറ്റൊരു ജോലി കണ്ടെത്താൻ സാവകാശം നൽകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ കുറവാണെങ്കിൽ മാസത്തിൽ 5 ദിർഹവും കൂടുതൽ ആണെങ്കിൽ 10 ദിർഹവും ആണ് പ്രീമിയം. ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ തുക അടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ ആദ്യ പദ്ധതിയിൽ ചേർന്നവർക്ക് മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയുമാണ് ലഭിക്കുക. തൻ്റേതല്ലാത്ത കാരണത്താൽ ജോലി നഷ്ടപ്പെട്ടവർക്ക് അവസാനത്തെ അടിസ്ഥാന വേതനത്തിൻ്റെ 60% വരെ പരമാവധി 3 മാസത്തേക്ക് നഷ്ടപരിഹാരമായി നൽകും. ജീവനക്കാരൻ്റെ സൗകര്യമനുസരിച്ച് മാസത്തിലോ, 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ തുക അടയ്ക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷിക്കാനും പുതുക്കാനും സാധിക്കും. ബാങ്കിന്റെ സ്മാർട് ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്സ്ചേഞ്ചുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തവരും സ്വന്തം കാരണത്താലല്ലാതെ ജോലി നഷ്ടപ്പെട്ടവർക്കുമാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ. പദ്ധതിയിൽ ചേരാത്തവർക്കും യഥാസമയം പുതുക്കാത്തവർക്കും 400 ദിർഹമാണ് പിഴ. 3 മാസത്തിൽ കൂടുതൽ പ്രീമിയം അടയ്ക്കാതിരുന്നവർക്ക് 200 ദിർഹം അധിക പിഴയുണ്ടാകും. ഇൻഷൂറൻസിൽ ചേന്ന് 12 മാസം പൂർത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാൻ അപേക്ഷ നൽകണം. ഒരു മാസത്തെ ഗ്രേസ് പിരീയഡിനകം പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. വിവരങ്ങൾക്ക്: 600 599555 എന്ന നമ്പറുമായി ബന്ധപ്പെടാം.
APPLY NOW FOR THE LATEST VACANCIES
യുഎഇയിൽ വിസ നിയമലംഘനങ്ങൾക്ക് വൻ തുക പിഴ, ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ എട്ടിൻ്റെ പണി
uae visa laws violating അബുദാബി: സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായി യുഎഇ തങ്ങളുടെ താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കാണ് ഈ കനത്ത പിഴ ചുമത്തുക. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നൽകുക, താമസസൗകര്യം ഒരുക്കുക. സംഘടിത വീസ തട്ടിപ്പുകളിൽ ഏർപ്പെടുക. സുരക്ഷാ ഭീഷണി ഉയർത്തുന്നതോ പൊതുക്രമം തകർക്കുന്നതോ ആയ നിയമലംഘനങ്ങൾ തടയാനാണ് കടുത്ത നടപടികളെന്ന് അധികൃതർ വിശദീകരിച്ചു. വിസ കാലാവധി കഴിഞ്ഞു തങ്ങുന്നവർക്കുള്ള പിഴകളെക്കാൾ വളരെ കൂടുതലായിരിക്കും, നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കുന്ന വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഈടാക്കുക. അനധികൃതമായി രാജ്യത്തേക്കു നുഴഞ്ഞുകയറിയവർക്ക് താമസസൗകര്യമോ ജോലിയോ മറ്റ് സഹായങ്ങളോ നൽകുന്നവരിൽനിന്ന് കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ, രണ്ടു മാസത്തെ തടവിനു പുറമെ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമപരമായ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വിസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കും. വിസക്കച്ചവടം നടത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. മുൻകാലങ്ങളിൽ ഇത്തരം കുറ്റക്കാർക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിസിറ്റ്/ടൂറിസ്റ്റ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വിസിറ്റ്/ടൂറിസ്റ്റ്/റെസിഡൻസ് വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിലവിലുള്ള നിയമം.
പുറത്തിറക്കിയ ആദ്യദിവസം തന്നെ വിറ്റു, ഷാരൂഖ് ഖാന്റെ പേരിലുള്ള ദുബായിലെ വാണിജ്യ ടവര് വിറ്റുപോയത്…
Dubai tower Shah Rukh Khan ദുബായ്: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ പേരിൽ പ്രഖ്യാപിച്ച Dh2.1 ബില്യൺ (ഏകദേശം 4,750 കോടിയിലധികം ഇന്ത്യൻ രൂപ) വാണിജ്യ ടവർ പുറത്തിറക്കിയ ആദ്യ ദിവസം തന്നെ വിറ്റു. ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി അതിൻ്റെ ശക്തമായ മുന്നേറ്റം തുടരുന്നു എന്നതിൻ്റെ സൂചനയാണിത്. പ്രമുഖ ഡെവലപ്പർമാരായ ഡാനൂബ് പ്രോപ്പർട്ടീസ് അവതരിപ്പിച്ച ‘ഷാരൂഖ്സ് ബൈ ഡാനൂബ്’ (Shahrukhz by Danube) ഒരു ബോളിവുഡ് താരത്തിൻ്റെ പേരിൽ ലോകത്ത് ആദ്യമായി വരുന്ന വാണിജ്യ കെട്ടിടമാണ്. ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പദ്ധതിയിൽ 488 യൂണിറ്റുകൾ ഉൾപ്പെടുന്നു. ഒരു യൂണിറ്റിന് Dh2 മില്യൺ മുതലായിരുന്നു വില ആരംഭിച്ചിരുന്നത്. ഷെയ്ഖ് സായിദ് റോഡിലാണ് 55 നിലകളുള്ള ഈ ടവർ ഉയരുക. 2029-ൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ലഭിച്ച പ്രതികരണം അതിൻ്റെ മൂല്യം വ്യക്തമാക്കുന്നതായി ഡാനൂബ് പ്രോപ്പർട്ടീസ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ പറഞ്ഞു. “ദുബായിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനം, ലോകോത്തര സൗകര്യങ്ങൾ, ആഗോള ആഡംബര നിലവാരം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രൂപകൽപ്പന എന്നിവയെല്ലാം ഈ പ്രതികരണത്തിന് കാരണമാണ്. ഈ ടവറിലെ ഓരോ ഘടകവും സവിശേഷമായ ഒരു ജീവിതശൈലി നൽകുന്നതിനാണ് വിഭാവനം ചെയ്തത്. ഞങ്ങൾ വിപണിയിൽ അസാധാരണമായ ഒന്ന് എത്തിച്ചിരിക്കുന്നു എന്ന് ലഭിച്ച ആവശ്യം സ്ഥിരീകരിക്കുന്നു,” റിസ്വാൻ സാജൻ കൂട്ടിച്ചേർത്തു.