Dubai Airport ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലും (ഡിഎക്സ്ബി), ദുബായ് വേൾഡ് സെൻട്രലിലും (ഡിഡബ്ല്യുസി) യാത്രാ നടപടിക്രമങ്ങൾ പൂർണമായും തടസരഹിതമാക്കാൻ ലക്ഷ്യമിട്ട് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിതസ്. ‘നിങ്ങളുടെ ലാപ്ടോപ്പ് എവിടെ?’, ‘ബെൽറ്റ് അഴിച്ചുമാറ്റുക’, ‘ഷൂ ഊരിമാറ്റുക’ തുടങ്ങിയ നിർദേശങ്ങളും അനാവശ്യ ചോദ്യങ്ങളും ക്യൂവും വിമാനത്താവളങ്ങളിൽ നിന്ന് ഉടൻ അപ്രത്യക്ഷമാകും. “വിവിധ ചോദ്യങ്ങൾ വിമാനത്താവളങ്ങളിലെ സൗഹൃദപരവും ആതിഥ്യമര്യാദയുമുള്ള അന്തരീക്ഷത്തിന് ചേർന്നതല്ല. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ചെല്ലുമ്പോൾ ഷൂ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നതിന് തുല്യമാണിത്.” ക്യൂ, കാത്തിരിപ്പ് സമയം, മെല്ലെപ്പോക്ക് തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷാ പരിശോധന സൗഹൃദപരവും കാര്യക്ഷമവുമാക്കാനാണ് ശ്രമം. ബയോമെട്രിക് ചെക്ക്-ഇന്നുകൾ, നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവ നടപ്പാക്കും. എല്ലാ യാത്രക്കാരെയും സംശയത്തോടെ കാണുന്നതിനു പകരം, തെളിയിക്കപ്പെടുന്നതുവരെ എല്ലാവരെയും വിശ്വസനീയരായി കണക്കാക്കുന്ന രീതിയിലേക്ക് മാറും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അടിസ്ഥാന സൗകര്യങ്ങളിൽ ഉൾച്ചേർത്ത ക്യാമറകൾ വഴി യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ഒരൊറ്റ തവണ മാത്രം ശേഖരിക്കുന്ന രീതി പ്രോത്സാഹിപ്പിക്കും. യാത്രക്കാർ നടന്നുപോകുമ്പോൾ തന്നെ സിസ്റ്റം അവരെ തിരിച്ചറിയുകയും മുന്നോട്ട് പോകാനുള്ള അനുമതി നൽകുകയും ചെയ്യും. മുഖത്തിന് ചുറ്റും ‘പച്ച’ നിറം തെളിയുന്നവർക്ക് ഒരു തടസ്സവുമില്ലാതെ മുന്നോട്ട് പോകാം. ‘മഞ്ഞ’യോ ‘ചുവപ്പോ’ ഫ്ലാഗുകൾ വരുന്ന യാത്രക്കാർക്ക് മാത്രമാകും അധിക ശ്രദ്ധയോ ചോദ്യങ്ങളോ വേണ്ടി വരിക. ഭാവിയിൽ, അത്യാധുനിക ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ വഴി ഒരൊറ്റ സ്കാൻ ഉപയോഗിച്ച് യാത്രക്കാരെ തിരിച്ചറിയും. കസ്റ്റംസ്, ഇമിഗ്രേഷൻ, ബോർഡിങ് നടപടിക്രമങ്ങൾ എന്നിവ സാങ്കേതികവിദ്യയുടെ സഹായത്തോടെ തടസ്സമില്ലാത്തതാക്കും. ഈ മാറ്റങ്ങൾ ഡിഎക്സ്ബിയിൽ മാത്രം ഒതുങ്ങുന്നില്ല. 3.5 ബില്യൺ ഡോളറിൻ്റെ യുകെ എക്സ്പോർട്ട് ക്രെഡിറ്റ് ഫെസിലിറ്റി ലഭിച്ചതോടെ ഡിഡബ്ല്യുസിയുടെ (ദുബായ് വേൾഡ് സെൻട്രൽ) രണ്ടാം ഘട്ട വികസനവും വേഗത്തിലാക്കി. ഗതാഗതം, റോഡ് ബന്ധങ്ങൾ, ഹൈടെക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ് ഹബ്ബുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി യാത്ര എളുപ്പമാക്കാനാണ് ഡിഡബ്ല്യുസിയുടെ രൂപകൽപ്പനയിലും പ്രവർത്തന പദ്ധതികളിലും ലക്ഷ്യമിടുന്നത്.
APPLY NOW FOR THE LATEST VACANCIES
മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞു, നേരെ താഴേക്ക്, ദുബായ് എയര്‍ഷോയുടെ ചരിത്രത്തില്‍ ഇതാദ്യം; വിഡിയോ കാണാം
Tejas Crash ദുബായ്: ദുബായ് എയര്‍ഷോയ്ക്കിടെ വിമാനം രണ്ട് ലാപ് അഭ്യാസപ്രകടനം നടത്തിയ ശേഷം മൂന്നാമത്തെ റൗണ്ടിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ ശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം തകർന്നു വീഴുകയായിരുന്നു. ഇന്നലെ (നവംബർ 22, ശനി) യുഎഇ സമയം ഉച്ചയ്ക്ക് 2.09-ന് പറന്നുയർന്ന വിമാനം 2.13-നാണ് താഴേക്ക് പതിച്ചത്. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയ ഉടനെയാണ് ഈ അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്ക് പ്രകടനം നടത്തുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയർന്നത് ഷോ കാണാൻ തടിച്ചുകൂടിയ കാഴ്ചക്കാരിൽ വലിയ പരിഭ്രാന്തി പരത്തി. വിമാനം തകർന്നുവീഴുന്നതിന് മുമ്പ് പൈലറ്റിന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ സംഭവം നടന്നതോടെ എയർ ഷോ താത്കാലികമായി നിർത്തിവെച്ചു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ വ്യോമയാന പ്രദർശന മേളയാണിത്. തേജസ് ജെറ്റ് ദുബായ് എയർ ഷോയിൽ സ്ഥിരമായി പങ്കെടുക്കുന്നതും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെക്കുന്നതുമായ വിമാനമാണ്.
ദുബായ് എയർഷോയിലെ തേജസ് വിമാനാപകടം: ആരാണ് ഐഎഎഫ് പൈലറ്റ് നമാൻഷ് സ്യാല്‍?
Tejas crash ദുബായ്: ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐ.എ.എഫ്.) തേജസ് യുദ്ധവിമാനം തകർന്നു വീണതിനെ തുടർന്ന് വീരമൃത്യു വരിച്ച പൈലറ്റ് വിങ് കമാൻഡർ നമാൻഷ് സ്യാൽ ആണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ നഗ്രോട്ട ബഗ്വാൻ തഹസിൽ, പാട്ടിയൽക്കർ ഗ്രാമവാസിയാണ് 34 കാരനായ നമാൻഷ് സ്യാൽ. ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമാഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വിമാനം തകർന്നു വീണത്. സുജൻപൂർ തിറ സൈനിക് സ്കൂളിലാണ് സ്യാൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഭാരത് രക്ഷക് വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, 2009 ഡിസംബർ 24-നാണ് ഇദ്ദേഹം ഐ.എ.എഫിൽ കമ്മീഷൻ ചെയ്തത്. വ്യോമസേനയിലെ ഓഫീസറായ ഭാര്യ, ആറ് വയസ്സുള്ള മകൾ, മാതാപിതാക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബം. സ്യാലിൻ്റെ പിതാവ് ജഗന്നാഥ് സ്യാൽ ഇന്ത്യൻ ആർമിയുടെ മെഡിക്കൽ കോർപ്സിൽ സേവനമനുഷ്ഠിച്ച ശേഷം സ്കൂൾ പ്രിൻസിപ്പലായാണ് വിരമിച്ചത്. അപകടം നടന്ന വിവരം എത്തുമ്പോൾ സ്യാലിൻ്റെ മാതാപിതാക്കൾ തമിഴ്നാട്ടിലെ സുലൂർ എയർഫോഴ്സ് സ്റ്റേഷനിലും ഭാര്യ കൊൽക്കത്തയിൽ ഒരു പ്രൊഫഷണൽ കോഴ്സിൻ്റെ ഭാഗമായും ഉണ്ടായിരുന്നു. പൈലറ്റിൻ്റെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യൻ വ്യോമസേന സംഭവത്തെക്കുറിച്ച് കോർട്ട് ഓഫ് ഇൻക്വയറിക്ക് ഉത്തരവിട്ടു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു എക്സിൽ (X) അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഓഫീസറെ “ധൈര്യശാലിയും കർത്തവ്യ ബോധമുള്ളവനും” എന്ന് വിശേഷിപ്പിച്ചു. സംസ്ഥാനത്തിന് ഒരു “ധീരനും കർത്തവ്യ ബോധമുള്ളവനും ധൈര്യശാലിയുമായ പൈലറ്റിനെ” നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ ഈ വാർത്ത “അങ്ങേയറ്റം ഹൃദയഭേദകമാണ്” എന്ന് പ്രതികരിച്ചു.
ദുബായ് എയർഷോ അപകടം; ഇന്ത്യൻ തേജസ് യുദ്ധവിമാനത്തിന്റെ പൈലറ്റിന് ജീവന് നഷ്ടമായി
Dubai Airshow ദുബായ്: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം തകർന്നു വീണു. ഇന്ന് (നവംബർ 21) ഉച്ചയ്ക്ക് ഏകദേശം 2.10-നാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് പൈലറ്റിന് ജീവന് നഷ്ടമായി. തകർന്ന വിമാനം ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന എച്ച്.എ.എൽ. തേജസ് (HAL Tejas) എന്ന കോംബാറ്റ് എയർക്രാഫ്റ്റാണ്. അപകടം നടന്ന ഉടൻ തന്നെ ഹെലികോപ്റ്ററുകളും ഫയർഫോഴ്സ് സംഘവും സ്ഥലത്തേക്ക് കുതിച്ചെത്തിയതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു. പ്രദർശനത്തിനെത്തിയ സന്ദർശകരെ സുരക്ഷ മുൻനിർത്തി ഒഴിപ്പിച്ചു. പുറത്തെ എക്സിബിഷൻ ഏരിയ പൂർണ്ണമായും അടച്ചിട്ടുണ്ട്. തുടർന്നുള്ള എല്ലാ വ്യോമാഭ്യാസ പ്രകടനങ്ങളും റദ്ദാക്കി. നവംബർ 17-ന് ആരംഭിച്ച ദുബായ് എയർഷോ നവംബർ 24 വരെ നീണ്ടുനിൽക്കും. വ്യോമയാന മേഖലയിലെ 1,500-ൽ അധികം പ്രദർശകരാണ് ഈ വർഷം എയർഷോയിൽ പങ്കെടുത്തത്.