ഓഹരി നിക്ഷേപം ഇനി എളുപ്പം; പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാതെ കെവൈസി പൂര്‍ത്തിയാക്കാം

Stock Investment Expats മുംബൈ: പ്രവാസി ഇന്ത്യാക്കാർക്ക് (എൻ.ആർ.ഐ.) ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അടിയന്തര നീക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു. എൻആർഐകളുടെ നിക്ഷേപ നടപടികൾ ലളിതമാക്കുകയാണ് സെബിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്രോക്കേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്ക് യാത്ര ചെയ്യാതെ തന്നെ എൻ.ആർ.ഐ.കൾക്ക് കെ.വൈ.സി. (Know Your Customer) നടപടികൾ പൂർത്തിയാക്കാൻ സാധിക്കണം. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.), യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എന്നിവയുമായി ചേർന്ന് ഒരു ഡിജിറ്റൽ കെ.വൈ.സി. സംവിധാനം രൂപപ്പെടുത്തുകയാണെന്ന് പാണ്ഡേ അറിയിച്ചു. ലോകമെമ്പാടുമായി ഏകദേശം 3.5 കോടി പ്രവാസി ഇന്ത്യാക്കാരാണുള്ളത്. 2025 സാമ്പത്തിക വർഷത്തിൽ ഇവർ 135 ബില്യൺ ഡോളറിൻ്റെ റെമിറ്റൻസ് നടത്തിയിട്ടുണ്ട്. വിപണി പ്രവേശനം ലളിതമാക്കുന്നത് കൂടുതൽ നിക്ഷേപ സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര റീട്ടെയിൽ നിക്ഷേപങ്ങളിൽ, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനിലേക്കുള്ള (SIP) പണമൊഴുക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് സെബിയുടെ ഈ നടപടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റർമാർക്കുള്ള (FPI) നിയമ നടപടികൾ കൂടുതൽ ലളിതവും ഡിജിറ്റലുമാക്കാനും സെബി ലക്ഷ്യമിടുന്നുണ്ട്. സെപ്തംബറിൽ ഇതിനായി സിംഗിൾ-വിൻഡോ സംവിധാനം അവതരിപ്പിച്ചിരുന്നു. എഫ്.പി.ഐ. രജിസ്‌ട്രേഷൻ പൂർണമായും പോർട്ടൽ അടിസ്ഥാനത്തിലാക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. ആർ.ബി.ഐ., ആദായ നികുതി വകുപ്പ് എന്നിവയുമായി ചേർന്ന് ഡിജിറ്റൽ രജിസ്‌ട്രേഷൻ സംവിധാനം നടപ്പിലാക്കുമെന്നും ശക്തമായ റിസ്ക് കൺട്രോൾ സംവിധാനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രോക്കർ ചട്ടങ്ങളിൽ ഡിസംബർ മാസത്തോടെ പരിഷ്‌കരണം പൂർത്തിയാക്കും. സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കും. ‘എയർ ഗ്യാപ്’ (ഇൻ്റർനെറ്റ് ബന്ധമില്ലാത്ത സുരക്ഷാ സംവിധാനങ്ങൾ) ഉൾപ്പെടെ, ക്ലിയറിംഗ് കോർപ്പറേഷനുകൾക്കായുള്ള റിഡണ്ടൻസി മാർഗ്ഗനിർദ്ദേശങ്ങളും നടപ്പാക്കുമെന്നും സെബി ചെയർമാൻ സൂചന നൽകി.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശരാജ്യത്ത് വേട്ടയാടൽ നിയമങ്ങൾ ലംഘിച്ചതിന് മൂന്ന് കുവൈത്തികൾ അറസ്റ്റിൽ

Hunting Laws Violation Kuwait കുവൈത്ത് സിറ്റി: വേട്ടയാടൽ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് മൂന്ന് കുവൈത്ത് പൗരന്മാരെ ഇറാഖി അധികൃതർ കസ്റ്റഡിയിലെടുത്തു. ഇറാഖി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാഖിലെ മൂന്ന് കുവൈത്ത് പൗരന്മാരുടെ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങൾ ബാഗ്ദാദിലെ കുവൈത്ത് എംബസി ഇറാഖി സുരക്ഷാ അധികൃതരുമായി ഏകോപിപ്പിച്ച് പിന്തുടരുകയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുവൈത്ത് എംബസി ബന്ധപ്പെട്ട അധികാരികളുമായി നിരന്തര സമ്പർക്കത്തിലാണെന്ന് അൽ-യഹ്യ പത്രത്തോട് വ്യക്തമാക്കി. കേസിൻ്റെ എല്ലാ വിശദാംശങ്ങളും വ്യക്തമാകുന്നതുവരെ മന്ത്രാലയം വിഷയം പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്തന്ന മരുഭൂമിയിൽ വേട്ടയാടൽ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചതിനാണ് കുവൈത്ത് പൗരന്മാരെ അറസ്റ്റ് ചെയ്തതെന്ന് ഇറാഖി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. “ആഭ്യന്തര മന്ത്രാലയത്തിലെ ബോർഡർ ഫോഴ്‌സ് കമാൻഡ് മുത്തന്ന മരുഭൂമിയിൽ വെച്ച് കുവൈത്ത് പൗരന്മാരായ മൂന്ന് വേട്ടക്കാരെ അറസ്റ്റ് ചെയ്തു. വേട്ടയ്ക്കായി ഉപയോഗിക്കുന്ന മൂന്ന് ഫാൽക്കൺ പക്ഷികൾ ഇവരുടെ കൈവശം കണ്ടെത്തി,” മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇറാഖി അതിർത്തിക്കുള്ളിൽ വിദേശ വേട്ടക്കാരുടെ പ്രവേശനവും വേട്ടയാടൽ രീതികളും സംബന്ധിച്ച നിയമങ്ങളും നിർദേശങ്ങളും ഇവർ ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുവൈത്തി വേട്ടക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ അന്വേഷണങ്ങൾക്കായി അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

Immigration Employees എൻട്രി, എക്‌സിറ്റ് റെക്കോർഡുകളിൽ കൃത്രിമം; മൂന്ന് ഇമിഗ്രേഷൻ ജീവനക്കാർ കുവൈത്തിൽ അറസ്റ്റിൽ

Immigration Employees കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് ഇമിഗ്രേഷൻ ജീവനക്കാർ അറസ്റ്റിൽ. അതിർത്തി ചെക്ക് പോയിന്റുകളിൽ യാത്രക്കാരുടെ പ്രവേശനവും പുറപ്പെടലും രേഖപ്പെടുത്തുന്ന കമ്പ്യൂട്ടർ സംവിധാനത്തിൽ കൃത്രിമം നടത്തിയവരാണ് അറസ്റ്റിലായത്. ലാൻഡ് പോർട്ട് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നുവൈസീബ് തുറമുഖത്തിലെയും സാൽമി തുറമുഖത്തിലെയും പാസ്പോർട്ട് വകുപ്പുകളിലെ മൂന്ന് ജീവനക്കാർ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ തെറ്റായ വിവരങ്ങൾ നൽകി രണ്ട് വനിതാ പൗരന്മാർക്ക് വ്യാജ എൻട്രി, എക്‌സിറ്റ് രേഖപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മാസങ്ങൾ മുൻപ് ഈ സ്ത്രീകൾ രാജ്യം വിടുകയും ചെയ്തിരുന്നു.എന്നാൽ, ഇവർ രാജ്യത്ത് തിരിച്ചെതിയതായാണ് ഉദ്യോഗസ്ഥർ കമ്പ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്തിയത്. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഉദ്യോഗസ്ഥർ ഇവരെ സഹായിച്ചത്. സൗദി അറേബ്യൻ അധികാരികളിൽ നിന്നും ലഭിച്ച ഇവരുടെ കൃത്യമായ എൻട്രി എക്സിറ്റ് വിവരങ്ങളാണ് തട്ടിപ്പ് പുറത്താകാൻ കാരണമായത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy