Air Arabia കൊച്ചി: യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം, വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ നടത്തുന്ന ബുക്കിങുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹം, അഹമ്മദാബാദിലേക്ക് 299 ദിർഹം എന്നിങ്ങനെ യാത്ര ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy അതേസമയം, അബുദാബിയിൽ നിന്ന് മസ്കത്തിലേക്ക് 399 ദിർഹം കുവൈത്തിലേക്ക് 398 ദിർഹം സലാലയിലേക്ക് 578 ദിർഹം യാത്ര ചെയ്യാം. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്കത്തിലേക്കും ബഹ്റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും പറക്കാം. അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ഭാഗ്യം അവശ്വസനീയം, 2010 മുതല്‍ മുടങ്ങാതെ ടിക്കറ്റെടുത്തു, ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് കോടികള്‍ സമ്മാനം
dubai duty free millennium draw ദുബായ്: പ്രവാസി മലയാളികളെ തേടി വീണ്ടും ഭാഗ്യസമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ട് പ്രവാസികൾക്ക് എട്ടു കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) വീതം സമ്മാനം ലഭിച്ചു. ഒരു ഫിലിപ്പീൻസ് സ്വദേശിക്കും ഒരു മലയാളി പ്രവാസിക്കുമാണ് ഈ ഭാഗ്യം ലഭിച്ചത്. മറ്റൊരു മലയാളിക്ക് ആഡംബര ബൈക്കും സമ്മാനം ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന കെ. അബ്ദുൽ റഹ്മാൻ കെ (37) ആണ് സമ്മാനം ലഭിച്ച മലയാളി. മില്ലേനിയം മില്യനയർ സീരീസ് 516-ലെ 4171-ാം നമ്പർ ടിക്കറ്റിലൂടെയാണ് അബ്ദുൽ റഹ്മാൻ ഈ നേട്ടം സ്വന്തമാക്കിയത്. ഈ മാസം ആറിന് ഓൺലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. 10 സുഹൃത്തുക്കളോടൊപ്പം ചേർന്നെടുത്ത ടിക്കറ്റ് ഇവർക്ക് ഭാഗ്യം കൊണ്ടുവരികയായിരുന്നു. 2010 മുതൽ മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ഇവർ ഓരോ നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റെടുക്കുന്നത്. മൂന്ന് കുട്ടികളുടെ പിതാവായ അബ്ദുൾ റഹ്മാൻ ഒരു റീട്ടെയിൽ കമ്പനിയിലെ സെയിൽസ് അസിസ്റ്റന്റാണ്. ഈ മാസം തന്റെ രണ്ട് പെൺമക്കളുടെ പിറന്നാൾ ആഘോഷിക്കാൻ കൂടുതൽ കാരണമായെന്നും ഈ ഭാഗ്യം അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 18 വർഷമായി ദുബായിൽ താമസിക്കുന്ന 47 കാരനായ ഫിലിപ്പീൻസ് സ്വദേശി ആർസെനിയോ ആണ് മറ്റൊരു മില്യൻ ഡോളർ ജേതാവ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യനയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൻ ഡോളർ നേടുന്ന 15-ാമത്തെ ഫിലിപ്പീൻസ് പൗരനാണ് ആർസെനിയോ. ഓഗസ്റ്റ് 30ന് ഓൺലൈനായി വാങ്ങിയ 3836 എന്ന ടിക്കറ്റ് നമ്പറിലൂടെ മില്ലേനിയം മില്യനയർ സീരീസ് 515ലാണ് അദ്ദേഹം വിജയിയായത്. ദുബായിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ആർസെനിയോ കഴിഞ്ഞ 10 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ്. രണ്ട് കുട്ടികളുടെ പിതാവുകൂടിയാണ് ഇദ്ദേഹം. ഇന്ത്യക്കാരായ മറ്റ് നാല് പേർക്ക് ആഡംബര കാറുകളും ബൈക്കുകളും ലഭിച്ചു. ദുബായിൽ താമസിക്കുന്ന അമിത് സറഫ് (51) ആണ് വിജയികളിലൊരാൾ. ഒന്നിലധികം തവണ വിജയിയാണ് അമിത്, മെഴ്സിഡസ് ബെൻസ് ജി500 കാറാണ് അമിത് സ്വന്തമാക്കിയത്. യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന മലയാളിയായ ഷഫീഖ് നസറുദ്ദീൻ (41) ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചർ മോട്ടർബൈക്ക് സ്വന്തമാക്കി. ദുബായ് എക്സ്പോയിലെ ടെർമിനൽ രണ്ടിൽ നിന്ന് ഓഗസ്റ്റ് 28ന് വാങ്ങിയ 0347-ാം നമ്പർ ടിക്കറ്റാണ് ഷഫീഖിന് സമ്മാനം നേടി കൊടുത്തത്. അബുദാബിയിൽ താമസിക്കുന്ന ഓലാവോ ഫെർണാണ്ടസ് (61) എന്ന ഇന്ത്യക്കാരൻ ഡുക്കാട്ടി പാനിഗേൽ വി2 മോട്ടർബൈക്ക് സ്വന്തമാക്കി. ഇദ്ദേഹം ഈ മാസം ഒരു മോട്ടർബൈക്ക് കൂടി സ്വന്തമാക്കിയിട്ടുണ്ട്. ബഹ്റൈനിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി നസ്മുൽ ഹഖ് (43) ബിഎംഡബ്ല്യു എക്സ്6 കാറും നേടി.
യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
Cylinder Explosion UAE റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.