Aster Guardians Global Nursing Awards ദുബായ്: മികച്ച നഴ്സുമാർക്കുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2.5 ലക്ഷം ഡോളറിന്റെ അവാർഡിന് ലോകമെമ്പാടുമുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബർ 10 ആണ്. രോഗീപരിചരണം, നഴ്സിങ് രംഗത്തെ നേതൃപാഠവം, നഴ്സിങ് വിദ്യാഭ്യാസം, സോഷ്യൽ/കമ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണ സംഭാവനകൾ നൽകിയ നഴ്സുമാർക്ക് www.asterguardians.com വെബ്സൈറ്റ് വഴി അപേക്ഷിക്കാം. രാജ്യാന്തര ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ മേൽനോട്ടത്തിൽ മൂല്യനിർണയം നടത്തി 10 പേരുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും. 2026 മേയിൽ രാജ്യാന്തര നഴ്സസ് ദിനത്തിൽ ജേതാവിനെ പ്രഖ്യാപിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ശക്തി നഴ്സുമാരുടെ കൈകളിലാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പ്രചോദനാത്മക കഥകളാണ് ഓരോ വർഷവും പുരസ്ക്കാര വേദിയിലൂടെ കേൾക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡിയും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. കഴിഞ്ഞ തവണ വിവിധ രാജ്യങ്ങളിൽനിന്നായി ഒരു ലക്ഷത്തിലേറെ അപേക്ഷ ലഭിച്ചിരുന്നു. അന്ന കബാലെ ദുബെ (കെനിയ), മാർഗരറ്റ് ഹെലൻ ഷെപ്പേർഡ് (യുകെ), മരിയ വിക്ടോറിയ ജുവാൻ (ഫിലിപ്പീൻസ്), നവോമി (ഘാന) എന്നിവരാണ് മുൻവിജയികൾ.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയില്‍ നിന്ന് എത്ര സ്വർണം കൊണ്ടുപോകാം? വ്യക്തത വേണമെന്ന് യുഎഇ അസോസിയേഷൻ
gold carrying rules ഷാർജ വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്ന പ്രവാസികൾ ആശങ്കയിൽ. പ്രവാസികൾക്ക് കസ്റ്റംസ് നിയമങ്ങൾ അനുസരിച്ച് നിശ്ചിത അളവ് സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാമെങ്കിലും ഈ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താത്തതിനെ തുടർന്ന് യാത്രക്കാർ ആശയക്കുഴപ്പത്തിലാണ്.
നിലവിൽ സ്വർണവില കുതിച്ചുയർന്ന സാഹചര്യത്തിൽ, പതിറ്റാണ്ടുകൾക്ക് മുൻപ് നിശ്ചയിച്ച മൂല്യപരിധി അപ്രസക്തമായതാണ് ഈ ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ഷാർജ ഇന്ത്യൻ അസോസിയേഷൻ നിവേദനം സമർപ്പിച്ചതായി പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു. 2016-ൽ പുറത്തിറക്കിയ കേന്ദ്രസർക്കാർ വിജ്ഞാപനം അനുസരിച്ച്, വിദേശത്ത് ഒരു വർഷത്തിലേറെ താമസിച്ച ഒരു യാത്രക്കാരന് 50,000 രൂപ മൂല്യമുള്ള 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരികയും ഒരു യാത്രക്കാരിക്ക് 1,00,000 രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണാഭരണങ്ങൾ വരെയും കൊണ്ടുവരാം. ഈ നിയമം രൂപപ്പെടുത്തിയ കാലത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന് ഏകദേശം 2,500 രൂപ മാത്രമായിരുന്നു വില. അതനുസരിച്ചാണ് ഈ മൂല്യപരിധികൾ നിശ്ചയിച്ചത്. എന്നാൽ, ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് ഏകദേശം 7,180 രൂപയാണ്. ഈ നിരക്കിൽ 50,000 രൂപ മൂല്യമുള്ള സ്വർണം വെറും ഏഴ് ഗ്രാമിൽ താഴെ മാത്രമാണ്. 1,00,000 രൂപ മൂല്യമുള്ള സ്വർണമാണെങ്കിൽ 14 ഗ്രാമിൽ താഴെയും. അതായത്, നിയമത്തിൽ പറയുന്ന 20 ഗ്രാമും 40 ഗ്രാമും ഇന്നത്തെ മൂല്യപരിധിക്കുള്ളിൽ കൊണ്ടുവരാൻ സാധിക്കില്ല. ഈ വൈരുദ്ധ്യം പ്രവാസികളായ യാത്രക്കാർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. നിലവിലെ വിജ്ഞാപനമനുസരിച്ച് യാത്രക്കാർക്ക് നിയമപ്രകാരമുള്ള ഭാരമനുസരിച്ച് സ്വർണം കൊണ്ടുവരാൻ സാധിക്കില്ല. ഒരു യാത്രക്കാരൻ 20 ഗ്രാം സ്വർണം കൊണ്ടുവന്നാൽ അതിന്റെ ഇന്നത്തെ മൂല്യം ഏകദേശം 1,43,600 രൂപ വരും. ഇത് നിയമത്തിലെ 50,000 രൂപ എന്ന പരിധി കവിയുന്നതിനാൽ യാത്രക്കാരൻ അധിക നികുതി നൽകേണ്ടി വരും. ഇതിനെച്ചൊല്ലി വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി പതിവായി തർക്കങ്ങളുണ്ടാകുന്നുണ്ട്. നിയമത്തിന്റെ ലക്ഷ്യം സ്വർണത്തിന്റെ ഭാരം പരിമിതപ്പെടുത്തുക എന്നതായിരുന്നു. എന്നാൽ നിലവിലെ അവസ്ഥയിൽ മൂല്യമാണ് പരിഗണിക്കുന്നത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. മൂല്യപരിധി ഒഴിവാക്കി, ഭാരം മാത്രം മാനദണ്ഡമാക്കണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം.
യുഎഇയില്‍ സ്വര്‍ണനിരക്കില്‍ ഇടിവ്, ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞത് മൂന്ന് ദിര്‍ഹം
Dubai Gold prices ദുബായ്: യുഎഇയില്‍ സ്വര്‍ണനിരക്കില്‍ ഇടിവ്. ദുബായിൽ സ്വർണവില സാവധാനത്തിലും സ്ഥിരമായും കുറയുന്നത് തുടരുന്നു. വ്യാഴാഴ്ച 22 കാരറ്റ് ഗ്രാമിന് 405 ദിർഹമിലെത്തി. ഈ ആഴ്ച ആദ്യം കണ്ട ഏറ്റവും ഉയർന്ന വിലയിൽ നിന്ന് ഗ്രാമിന് മൂന്ന് ദിർഹം കുറഞ്ഞു. അതേസമയം, ദുർബലമായ യുഎസ് തൊഴിൽ ഡാറ്റയും വരാനിരിക്കുന്ന പലിശ നിരക്ക് തീരുമാനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വർണവിലയെ പിന്തുണയ്ക്കുന്നത് തുടരുന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ പ്രകാരം, 24 കാരറ്റ് ഗ്രാമിന് 437.5 ദിര്‍ഹം, 22 കാരറ്റ് ഗ്രാമിന് 405.0, 21 കാരറ്റ് 388.5 ദിര്‍ഹം, 18 കാരറ്റ് ഗ്രാമിന് 333.0 എന്നിങ്ങനെയാണ് നിരക്ക്. സ്പോട്ട് ഗോൾഡ് ഔൺസിന് 0.38 ശതമാനം ഇടിഞ്ഞ് 3,628.97 ഡോളറിലെത്തി. അതുപോലെ, ബുധനാഴ്ച, യുഎസ് ഫെഡറൽ റിസർവ് ഇളവുകൾ നൽകുമെന്ന പ്രതീക്ഷകളും സുരക്ഷിത നിക്ഷേപ ആവശ്യകതയ്ക്ക് ആക്കം കൂട്ടിയ ഭൂരാഷ്ട്രീയ സമ്മർദ്ദങ്ങളും സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ ദുർബലമായ പേറോൾ ഡാറ്റയും ചൊവ്വാഴ്ചത്തെ ബെഞ്ച്മാർക്ക് പരിഷ്കരണവും യുഎസ് തൊഴിൽ വളർച്ച മുമ്പ് കണക്കാക്കിയതിനേക്കാൾ വളരെ മന്ദഗതിയിലാണെന്ന് കാണിക്കുന്നതും സ്വർണത്തിന് പിന്തുണ നൽകുന്നു.
യുഎഇയിലെ ഇന്‍റർനെറ്റ് തടസങ്ങള്‍: പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കാമെന്ന് വിദഗ്ദർ
UAE internet slowdown ദുബായ്: ചെങ്കടലിനടിയിലെ കേബിളുകൾ മുറിഞ്ഞതിനെത്തുടർന്ന് യുഎഇയിലെ നിരവധി നിവാസികൾ മൂന്നാം ദിവസവും ഇന്റർനെറ്റ് തടസങ്ങൾ നേരിടുന്നതിനാൽ, സംഭവം പരിഹരിക്കാൻ മാസങ്ങൾ അല്ലെങ്കിലും ആഴ്ചകൾ എടുത്തേക്കാമെന്ന് വിദഗ്ദർ. “ലോകമെമ്പാടും, അത്തരമൊരു കേബിൾ ശരിയാക്കാൻ കഴിയുന്ന മൂന്നോ നാലോ കമ്പനികൾ മാത്രമേയുള്ളൂ,” സൈബർ സുരക്ഷാ കമ്പനിയായ പാലോ ആൾട്ടോയിലെ കൺസൾട്ടിങ് സിസ്റ്റംസ് എഞ്ചിനീയർ യാസർ സയ്യിദ് പറഞ്ഞു. “അത്തരമൊരു കേബിൾ ശരിയാക്കാൻ, സമുദ്രത്തിനടിയിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്നതിനാൽ വളരെ ഉയർന്ന സാങ്കേതികവിദ്യ ആവശ്യമാണ്. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പോകാൻ കഴിയുന്ന പ്രത്യേക ഫൈബർ ഡൈവേഴ്‌സ് ആവശ്യമാണ്. അവ എവിടെയാണ് മുറിഞ്ഞതെന്ന് കൃത്യമായി കണ്ടെത്തി അത് പരിഹരിക്കേണ്ടതുണ്ട്. അതിനാൽ ഇത് എളുപ്പമുള്ള ഒരു എളുപ്പ പ്രവർത്തനമല്ല, മാസങ്ങൾ എടുത്തേക്കാം.” എന്നിരുന്നാലും,കേടായ കേബിൾ മാറ്റി പുതിയത് സ്ഥാപിക്കുന്നത് നീണ്ടനാള്‍ നിലനില്‍ക്കും. അതേസമയം, ചില യുഎഇ നിവാസികൾ ഇന്റർനെറ്റ്, ഡാറ്റാ തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്തു.
ഐഫോൺ 17 സീരീസ് യുഎഇയിൽ; വില വിവരങ്ങൾ അറിയാം, ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിനെക്കാൾ ലാഭം?
iPhone 17 series ദുബായ്: ഐഫോൺ 17 സീരീസ് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ചു. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഉത്പന്നങ്ങളായ ഐഫോൺ 17 സീരീസ്, ആപ്പിൾ വാച്ച് 11, എയർപോഡ്‌സ് പ്രോ 3 എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽ അവതരിപ്പിച്ചത്. യുഎഇയിലെ ഉപയോക്താക്കൾക്ക് ഈ പുതിയ ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരം ഉടൻ ലഭിക്കും. ഈ മാസം 12 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാനും 19 മുതൽ വാങ്ങാനും സൗകര്യമൊരുങ്ങും. ഐഫോൺ 17 പരമ്പരയിൽ നാല് മോഡലുകളാണ് പുറത്തിറങ്ങുന്നത്: ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്. ഇതിൽ ഐഫോൺ 17 എയർ ആണ് ഏറ്റവും ശ്രദ്ധേയമായ പുതിയ മോഡൽ. വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണിത്.
യുഎഇയിലെ വിലനിലവാരം- ഐഫോൺ 17: ഏകദേശം 3,399 ദിർഹം, ഐഫോൺ 17 എയർ: ഏകദേശം 3,499 ദിർഹം, ഐഫോൺ 17 പ്രോ: ഏകദേശം 4,299 ദിർഹം, ഐഫോൺ 17 പ്രോ മാക്സ്: 5,099 ദിർഹം മുതൽ 8,499 ദിർഹം വരെ. പുതിയ ഐഫോണുകളിൽ എ20 പ്രോ ചിപ്പ്, കൂടുതൽ കരുത്തുറ്റ റാം, മെച്ചപ്പെട്ട ക്യാമറകൾ എന്നിവയും എല്ലാ മോഡലുകളിലും 24 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും പ്രോ മോഡലുകളിൽ 48 മെഗാപിക്സൽ ട്രിപ്പിൾ ലെൻസ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററി ലൈഫ് ഗണ്യമായി വർധിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഐഫോൺ 17 എയർ ഇ-സിം മാത്രമുള്ള മോഡലായതിനാൽ ഭാരം കുറവായിരിക്കും. ആപ്പിൾ വാച്ച് 11, എയർപോഡ്‌സ് പ്രോ 3: പുതിയ ഐഫോൺ മോഡലുകൾക്കൊപ്പം ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് എസ്ഇ 3 എന്നിവയും എയർപോഡ്‌സ് പ്രോ 3-യും അവതരിപ്പിച്ചു. ആപ്പിൾ വാച്ച് 11: യുഎഇയിൽ ഏകദേശം 1,599 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. അമിത രക്തസമ്മർദ്ദം, സ്ലീപ് അപ്നിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന നൂതന ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ, ഫിറ്റ്നസ് ആപ്പുകളും ‘വർക്ക്ഔട്ട് ബഡ്ഡി’ എന്ന പുത്തൻ ഫീച്ചറും ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരമാകും. ഒരു തവണ ചാർജ് ചെയ്താൽ 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും. പുതിയ എയർപോഡ്‌സ് പ്രോ 3ക്ക് യുഎഇയിൽ ഏകദേശം 949 ദിർഹമാണ് വില. ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള സംവിധാനം ഇതിലുണ്ട്. ശബ്ദം കുറയ്ക്കുന്നതിനുള്ള ടെക്നോളജി (ആക്ടീവ് നോയ്സ് ക്യാൻസലേഷൻ) നാലിരട്ടി വർധിച്ചതായി ആപ്പിൾ അവകാശപ്പെടുന്നു. ഒരു തവണ ചാർജ് ചെയ്താൽ 8 മണിക്കൂർ വരെ തുടർച്ചയായി ഓഡിയോ കേൾക്കാം. ചാർജിങ് കേസ് ഉപയോഗിച്ച് ഇത് 30 മണിക്കൂർ വരെ നീട്ടാനാവും. ഇതിനു പുറമെ ലൈവ് ട്രാൻസേലഷൻ ഫീച്ചറും എയർപോഡ്‌സ് പ്രോ 3-യിൽ ലഭ്യമാണ്.
മൂന്നുമാസത്തിനിടെ ഖത്തറില്‍ ഇസ്രയേലിന്‍റെ രണ്ടാമത്തെ ആക്രമണം, അമേരിക്കയുടെ സുരക്ഷാ ഉറപ്പുകൾ എവിടെ?
israel attack doha കുവൈത്ത് സിറ്റി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഗൾഫ് മേഖലയുടെ സുരക്ഷയില്‍ വീണ്ടും ആശങ്കകൾ ഉയരുന്നു. ജൂൺ 23 ന് ഖത്തറിലെ യുഎസ് സൈനിക താവളമായ ഉദൈദ് എയർ ബേസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മൂന്നുമാസം തികയും മുന്‍പാണ് ഇസ്രയേല്‍ ഖത്തറിലെ ആക്രമണം. ആക്രമണത്തെ അറബ്, ജിസിസി രാജ്യങ്ങളും ഇസ്രയേൽ അനുകൂല നിലപാടുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങളും അപലപിച്ചു. പശ്ചിമേഷ്യയയിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമായ അൽ ഉദൈദ് എയർ ബേസ് ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയുടെ സെൻട്രൽ കമാൻഡ് ആസ്‌ഥാനം കൂടിയാണിത്. ഇതേപോലെ സൗദി, കുവൈത്ത്, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളിലും വിവിധ അമേരിക്കൻ സൈനിക താവളങ്ങളുടെ സാന്നിധ്യമുണ്ട്. യുഎസ് സൈനിക താവളങ്ങളുടെയും യുഎസ് സൈനിക സേനയുടെയും സാന്നിധ്യം ഫലപ്രദമായ പ്രതിരോധ മാർഗമായാണ് ഗൾഫ് രാജ്യങ്ങൾ ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ആ ധാരണകൾ തകിടം മറിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ നടന്നത്. അമേരിക്കയുടെ സുരക്ഷാ ഉറപ്പുകൾ ഇത്രയും കാലം കരുതിയിരുന്നതുപോലെ വിലപ്പെട്ടതല്ലെന്ന തിരിച്ചറിവിലേക്ക് ജിസിസി രാജ്യങ്ങൾ എത്താനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ പങ്കുവെച്ചു.
കൈകൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡ് നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ വിറ്റതായി പരാതി
quran calligraphy book ദുബായ്: കൈക്കൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എഴുത്തുകാരന്‍റെ അനുമതിയില്ലാതെ വിറ്റതായി പരാതി. ദുബായ് ഹെല്‍ത്ത് സിറ്റി വാഫി റെസിഡന്‍സിയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് ദിലീഫാണ് പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീര് വടഗിരിയിലിനെതിരേ മുഖ്യമന്ത്രിക്കും പാലക്കാട് പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്. ജംഷീര്‍ ഖുര്‍ആന്‍ കാലിഗ്രഫി വിറ്റശേഷം പണവുമായി യുഎഇയില്‍നിന്ന് മുങ്ങിയതായി ദിലീഫ് ആരോപിച്ചു. ദുബായ് പോലീസിനും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുവര്‍ഷം കഠിനാധ്വാനം ചെയ്താണ് ഖുര്‍ആന്‍ കാലിഗ്രഫി യാഥാര്‍ഥ്യമാക്കിയത്. ഇത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു വ്യവസായി ഇതുവാങ്ങാന്‍ വലിയതുകയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, താനത് വില്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ദിലീഫ് പറയുന്നു. പുസ്തകം ദുബായിലെ സര്‍ക്കാര്‍ തലത്തിലെ ഉന്നതര്‍ക്ക് കൈമാറാമെന്ന് പറഞ്ഞാണ് 10 മാസം മുന്‍പ് ജംഷീര്‍ വടഗിരിയില്‍ ദിലീഫിനെ സമീപിച്ചത്. ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. തന്റെ ഗ്യാലറിയില്‍ ഖുര്‍ആന്‍ വെക്കാന്‍ അസൗകര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു ബിസിനസുകാരന്റെ കൈയില്‍ സൂക്ഷിക്കാന്‍ കൊടുക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ ജംഷീര്‍ അദ്ദേഹത്തിന് 24 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നെന്നും പിന്നീട്, ജംഷീര് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തതായി ദിലീഫ് ആരോപിച്ചു. ഇത് തനിക്ക് വലിയ മാനസികാഘാതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയതായും ദിലീഫ് പറഞ്ഞു.
അബുദാബിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടി
unlicensed domestic worker agencies അബുദാബി: താമസക്കാരുടെ നിരവധി പരാതികളെ തുടർന്ന് യുഎഇയിലെ അധികാരികൾ അൽ ഐനിലെ 11 ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയുമായി (ADRA) സഹകരിച്ച് നടപടി സ്വീകരിച്ച മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE), ലൈസൻസില്ലാതെയോ അബുദാബിക്ക് പുറത്ത് നൽകിയിട്ടുള്ള പെർമിറ്റുകൾക്ക് കീഴിലോ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. നിയമപരവും ഭരണപരവും സാമ്പത്തികവുമായ പിഴകൾ ചുമത്തിയിട്ടുണ്ട്. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുടുംബങ്ങളോടും തൊഴിലുടമകളോടുമുള്ള പ്രതിബദ്ധതകൾ പാലിക്കുന്നതിൽ ഓഫീസുകൾ പരാജയപ്പെട്ടതായി താമസക്കാർ പരാതിപ്പെട്ടിരുന്നു. യുഎഇയിലുടനീളമുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ലൈസൻസുള്ള ദാതാക്കളുമായി മാത്രം ഇടപെടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും MoHRE അറിയിച്ചു. ലൈസൻസുള്ള ഓഫീസുകളുടെ പൂർണ്ണമായ ലിസ്റ്റ് അതിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. MoHRE യുടെ ഡിജിറ്റൽ ചാനലുകൾ, ഹോട്ട്‌ലൈൻ 600590000, അല്ലെങ്കിൽ 80084 എന്ന ടോൾ ഫ്രീ ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി സെന്റർ എന്നിവ വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഫയൽ ചെയ്യാം.