Posted By ashly Posted On

Kuwait Mangaf Fire: കുവൈത്ത് മംഗഫ് തീപിടിത്തം; ഒരാണ്ട്, ജീവന്‍ പൊലിഞ്ഞത് 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ക്ക്

Kuwait Mangaf Fire കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തത്തില്‍ ഒരാണ്ട്. തീപിടിത്തത്തില്‍ 24 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാരുടെയും മൂന്ന് ഫിലിപ്പീനോകളുടെയും ജീവനെടുത്തു. കഴിഞ്ഞ വർഷം ജൂൺ 12 ന് പുലർച്ചെ മംഗഫിലെ തൊഴിലാളി ക്യംപിലുണ്ടായ തീപിടിത്തത്തിലാണ് 49 പേരുടെ സ്വപ്‌നങ്ങൾ കത്തി ചാമ്പലായത്.
24 മലയാളികൾ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ 46 ഇന്ത്യക്കാരാണ് ദുരന്തത്തിൽ മരണ മടഞ്ഞത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതാണ് മിക്കവരുടെയും മരണത്തിനു കാരണമായത്. ആറ് നിലയുള്ള കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്. ഇതോടെ മുകളിലത്തെ നിലയില്‍നിന്ന് നിരവധി പേര്‍ കെട്ടിടത്തിന് പുറത്തേക്ക് എടുത്തുചാടുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കെട്ടിടത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് സംഭവസമയത്ത് കെട്ടിടത്തിനകത്ത് കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ195 പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടസമയത്ത് എല്ലാവരും ഉറക്കമായിരുന്നതിനാലാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. തീപിടിത്തത്തെ തുടർന്ന് കുവൈത്ത് സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പെടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് കുവൈത്ത് സർക്കാർ പതിനഞ്ചായിരം ഡോളർ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും തൊഴിലുടമയുടെ വകയായി വൻ തുക സാമ്പത്തിക സഹായമായി അനുവദിക്കുകയും ചെയ്തിരുന്നു. കൂടതെ, മരിച്ച 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് അനുവദിച്ച ഇൻഷുറൻസ് തുകയായ 6,18,240 കുവൈത്തി ദിനാർ (ഏകദേശം 17. 3 കോടി ഇന്ത്യൻ രൂപ) കഴിഞ്ഞ മാസമാണ് എൻബിടിസി ആസ്ഥാനത്ത് വിതരണം ചെയ്തത്. മരിച്ച ഓരോ ജീവനക്കാരനും 48 മാസത്തെ ശമ്പളമാണ് ഇൻഷുറൻസ് തുകയായി കമ്പനി നൽകിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *